മാംഗല്യം

വധൂവരന്മാർ, കൊട്ട്, കുരവ, മേളം, ബന്ധുമിത്രാദികൾ എന്നിവരുടെ അകമ്പടിയോടെ മണ്ഡപത്തിൽ കാത്തുനിന്നു.

ഒരു പാശ്ചാത്യ തീവണ്ടിയുടെ കൃത്യതയോടെ മുഹൂർത്തം വന്നെത്തി മുരണ്ടുനിന്നു ധൃതികാട്ടി.

ഈ അവസരങ്ങളിൽ സ്വാഭാവികമായ വെമ്പലോടെ താലിമുറുക്കി, ഇരുവരും അവരവരുടെ ഭാണ്ടവുമെടുത്തു യാത്രയായി.

Leave a comment